Monday, May 7, 2012

നല്ല ബാപ്പാന്റെ നല്ല മോന്‍


ഞങ്ങളുടെ പ്രിയ അധ്യാപകന്‍ മുസമ്മില്‍ സാറിനെ കുറിച്ച് ചെയ്ത സപ്ലിമെന്റില്‍ നിന്നും
' വേര്‍പാട് ആരും ഇഷ്ടപെടുന്നില്ല, എങ്കിലും എല്ലാം വേര്‍പെടുന്നു, പതുക്കെ ഇല്ലാതാവുന്നു, ഒരു നാള്‍ ആരുടെയൊക്കെയോ മനസ്സില്‍ നമ്മളം ഓര്‍മ്മയാവുന്നു '

മഴ നനഞ്ഞ് വെയില്‍ മെല്ലെ നിറയുന്ന ഒരു രാവിലെ ഐ.സി.ജെ ഡയറക്ടര്‍ ബാലകൃഷ്ണന്‍ സാറിന്റെ റൂമിലേക്ക് പെണ്‍കുട്ടികള്‍ ഒളി കണ്ണിട്ട് നോക്കുന്നു. അവര്‍ പരസ്പരം അടക്കം പറഞ്ഞു. ഒരു നല്ല ചെക്കന്‍ വന്നിരിക്കുന്നു. ' ഞാന്‍ ഗന്ധര്‍വ്വനി' ലെ 'നിധീഷ് ഭരദ്വാജി'നെ പോലെ ആ യുവാവ് പെണ്‍കുട്ടികളെ വിസ്മയിപ്പിച്ചു. അല്‍പ്പസമയം കഴിഞ്ഞ് ആ യുവാവിനെയും കൊണ്ട് ബാലകൃഷ്ണന്‍ സാര്‍ ക്ലാസില്‍ വന്നു. ഇത് നിങ്ങളുടെ പുതിയ കംപ്യൂട്ടര്‍ സാര്‍ പേര് മുസമ്മില്‍ ടി.പി. മാവൂരിനടുത്ത് ചെറൂപ്പയില്‍ വീട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക ചീഫ്എഡിറ്ററുമായ ടി.പി ചെറൂപ്പയുടെ മകന്‍.

ഒന്നാം ക്ലാസില്‍ മറന്നു പോയ അമ്പത്തൊന്നക്ഷരങ്ങളും പെറുക്കി, കംപ്യൂട്ടര്‍ കീബോര്‍ഡിന് മുന്നില്‍ വിയര്‍ത്ത് നില്‍കുമ്പോള്‍ മുസമ്മില്‍ സാര്‍ കൈവിരലുകളിലേക്ക് ആ പഴയ അക്ഷരങ്ങളെ എത്തിച്ചു തന്നു. കടലോര കാഴ്ചകളിലേക്കും മാനാഞ്ചിറയുടെ കപ്പലണ്ടി രസങ്ങളിലേക്കും തിയേറ്ററിന്റെ ആരവങ്ങള്‍ക്കിടയിലേക്കും കൂട്ടുകാര്‍ വഴിപിരിഞ്ഞ് പോവുന്ന, ഏകാന്തമായ സായ്ഹാങ്ങളില്‍ കൂടെയിറങ്ങാന്‍ ആ നല്ല കംപ്യൂട്ടര്‍ അധ്യാപകനെ ഉണ്ടാവറൊള്ളൂ. എല്ലാഴ്‌പോയും പുഞ്ചിരിയോടെ മാത്രമേ സാറിനെ ഞങ്ങള്‍ കണ്ടിട്ടൊള്ളൂ. ആ മുഖം ദേഷ്യത്തോടെ ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല.

മാഷേ നെറ്റുണ്ടോ എന്ന് ചോദിച്ചാണ് പലരും ലാബിലേക്ക് കയറുന്നത്. പേജ് മേക്കറിനെയും ഫോട്ടോഷോപ്പിനെയും മറന്ന് ഓര്‍കുട്ടിലും ഫേസ്ബുക്കിലും ചേക്കേറുമ്പോള്‍ പിന്നില്‍ കുസൃതിച്ചിരിയുമായി കാതില്‍ നുള്ളാന്‍ മാഷുണ്ടാവും. ആഴ്ചയവസാനം ലാബ് ജേര്‍ണല്‍ ഇറക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ 5.15ന് അടച്ച് പൂട്ടേണ്ട ഐ.സി.ജെയിലെ കംപ്യൂട്ടര്‍ ലാബ് 7.30 വരെയാകും. രണ്ടാം ശനി പോലും ഞങ്ങള്‍ക്ക് വേണ്ടി മാഷ് വന്നു. ഫോര്‍വേഡ് മെസ്സേജുകള്‍ കൊണ്ട് നിറയുന്ന ഞങ്ങളുടെ മൊബൈല്‍ ഇന്‍ബോക്‌സില്‍ മുസമ്മില്‍ സാറിന്റെ ചില മെസ്സേജുകള്‍ ഉറക്കം കെടുത്തി. അതിലെ വാക്കുകള്‍ക്ക് രക്ഷിതാവിന്റെ കാര്‍കശ്യവും അധ്യാപകന്റെ വാല്‍സല്ല്യവും സുഹൃത്തിന്റെ സ്‌നേഹവും നിറഞ്ഞ് നിന്നു.

1983 ആഗസ്റ്റ് ഒമ്പതിന് മാവൂരിനടുത്ത് ചെറുപ്പയില്‍ ടി.പി ചെറൂപ്പ എന്ന ടി.പി ഉണ്ണിമൊയ്തീന്റെയും ടി.സുബൈദയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ജനനം. മണക്കാട് യു.പി സ്‌കൂള്‍, സെന്റ് ക്‌സേവ്യസ് ദേവഗിരി എന്നിവിടങ്ങളില്‍ പത്താംക്ലാസു വരെ പഠനം. ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയിയില്‍ നിന്നും ഇംഗ്ലീഷ് ബിരുദം നേടി. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ എടുത്തു. ശേഷം എറണാകുളം ഭാരത് മാത കോളേജില്‍ നിന്നും മള്‍ട്ടിമീഡിയയില്‍ ബിരുദാനന്തര ബിരുദവും. ഇതിനിടയില്‍ തിരുവമ്പാടി സ്വദേശിനി പി.എ ജുവൈരിയയെ ജീവിത സഖിയാക്കി. ഒരു മകനുണ്ട് പേര് മുഹമ്മദ് യാസീന്‍, മുശ്താഖ്, മുംതാസ് എന്നിവര്‍ സഹോദരങ്ങളാണ്..
കൂടുതല്‍ വായനക്ക് താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ

No comments:

Post a Comment